
കോഴിക്കോട്: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ മത്സ്യവിലയിൽ വൻ വർധന. ഉൾക്കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങൾ മാത്രമാണ് വിപണിയിൽ കൂടുതലായി എത്തുന്നത്. ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.മത്തിയടക്കമുള്ള ചെറിയ മത്സ്യങ്ങളുടെ വില കിലോയ്ക്ക് 400 രൂപ വരെ ഉയർന്നതായി വ്യാപാരികൾ പറയുന്നു. അയല, ചൂര, നത്തോലി തുടങ്ങിയ മത്സ്യങ്ങൾക്കും വില വർധന അനുഭവപ്പെടുന്നുണ്ട്. കായൽ മത്സ്യങ്ങളുടെയും വിലയിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.മത്സ്യലഭ്യത കുറയുകയും ആവശ്യകത ഉയരുകയും ചെയ്തതോടെ വിപണിയിൽ വില നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിലക്കയറ്റത്തിന്റെ ആഘാതം ഹോട്ടൽ മേഖലയെയും ബാധിച്ചിട്ടുണ്ട്. മത്സ്യവില കുത്തനെ ഉയർന്നതിനെ തുടർന്ന് നഗരത്തിലെ ചില ഹോട്ടലുകൾ മെനുവിൽ നിന്ന് മത്സ്യ വിഭവങ്ങൾ താൽക്കാലികമായി ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്.
#Kerala #TrawlingBan #FishPrice #KeralaNews #Kozhikode #Fishermen #MalabarJagrathaNewsLive
