
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം നടത്താൻ കേരള ഹൈക്കോടതി തീരുമാനിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. 2025 ഡിസംബറിൽ വിചാരണക്കോടതി കേസിലെ ആറു പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് പൾസർ സുനി ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യഥാർഥ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടില്ല, തെളിവുകൾ ശേഖരിക്കുന്നതിൽ നടപടിക്രമ പിഴവുകൾ ഉണ്ടായെന്നതടക്കമുള്ള വാദങ്ങളാണ് അപ്പീലിൽ ഉന്നയിച്ചിരിക്കുന്നത്.
